ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,310 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,310 ആയി.
നൂറുല്‍ ഹുദാ മദ്റസ – മാവുങ്കാല്‍, അല്‍മദ്റസത്തുല്‍ ബദ്രിയ്യ – ബദ്ര്‍ നഗര്‍, നൂറുല്‍ ഇസ്ലാം മദ്റസ – ബംബ്രാണ ബത്തേരി (കാസര്‍ഗോഡ്), മദ്റസത്തു സിദ്ധീഖിയ്യ – മണിയാറത്ത്, ശംസുല്‍ ഉലമാ മെമ്മോറിയല്‍ മദ്റസ – ഫാറൂഖ് കോളേജ് (കോഴിക്കോട്), അല്‍മദ്റസത്തുല്‍ ഇസ്ലാമിയ്യ – വൃന്ദാവനം, നിലമ്പൂര്‍ (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പള്ളികളുടെ വിസ്തീര്‍ണം അനുസരിച്ച് എണ്ണം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്ക് അനുമതി നല്‍കണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.