നാഗർകോവിൽ: കാലപ്പഴക്കം വരുന്നതിന് അനുസരിച്ച് കൂടുതൽ ശക്തിപ്പെടുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏതൊരു സംഘടനയും കാലം കൂടുംതോറും ബലഹീനത സംഭവിക്കുന്ന കാഴ്ചയാണ് കാണപ്പെടുന്നത്. സമസ്ത ഇതിൽ നിന്നും വേറിട്ട് നിൽക്കുന്നത് വിശുദ്ധ ദീൻ സംരക്ഷിക്കുന്നത് കൊണ്ടാണ്. ദീനിനെ മനസ്സിലാക്കേണ്ടത് ആദം നബി മുതലുള്ള അമ്പിയാക്കൾ സ്വീകരിച്ച നിലപാടുകളിലൂടെയാണ്. ഇതാണ് സമസ്ത പിൻപറ്റുന്നത്. ദീനിന്റെ വളർച്ചക്ക് ഉലമാക്കളും ഉമറാക്കളും സമ്പത്തുള്ളവരും സാധാരണക്കാരും എല്ലാവരും വേണം. സയ്യിദുമാരുടെ സേവനങ്ങൾ ദീനിന്റെ വളർച്ചക്ക് കേരളക്കരയിൽ വലിയ സഹായകരമായിട്ടുണ്ട്. രാജ്യത്ത് വർഗീയ വിഷം പുരട്ടുന്നവരേയും,തീവ്രവാദത്തേയും എതിർക്കണം. ഈ ആശയം മനസ്സിലാക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് സമസ്തയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ നൂറാം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാഗർ കോവിൽ സമസ്ത ആസ്ഥാനം പണിയുമെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies